മലയാള സിനിമാരംഗത്ത് ഏറെ പ്രതീക്ഷയുണർത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ട്രാൽ (Operation Tral) ആദ്യ പോസ്റ്റർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സ് അവതരിപ്പിക്കുന്ന ഈ ചിത്രം, ജയസൂര്യയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ഒരു ഹൈ-ഇന്റൻസിറ്റി മിലിറ്ററി ഡ്രാമയായാണ് ചിത്രീകരിക്കപ്പെടുന്നത്. പോസ്റ്ററിൽ ജയസൂര്യയുടെ കരുത്തുറ്റ ലുക്കും, യുദ്ധഭൂമിയുടെ പശ്ചാത്തലവും, ഹെലികോപ്റ്ററുകളും സായുധ സേനയുടെ സാന്നിധ്യവും ചേർന്ന ദൃശ്യാവിഷ്‌ക്കാരങ്ങൾ സിനിമയുടെ പ്രമേയം ഗൗരവതരമായ രഹസ്യ ദൗത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന സൂചന നൽകുന്നു. കഥയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് വേഗയാണ്, കൂടാതെ ചിത്രത്തിന്റെ സംഗീതവും അദ്ദേഹത്തിന്റേതാണ് എന്നത് ശ്രദ്ധേയമാണ്.
ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ശക്തമായ ടെക്നിക്കൽ ടീമും പിന്തുണ നൽകുന്നു. നജോസ് ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത്, എഡിറ്റിംഗ് ശഫീഖ് വി ബി നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ സജീഷ് തമരശ്ശേരി, ആർട്ട് ഡയറക്ടർ സുനീഷ് സോധരൻ എന്നിവരും ചിത്രത്തിന്റെ ദൃശ്യഭംഗി ഉയർത്തുന്നു.
ശബ്ദരംഗത്ത് വികി (റെസൊനൻസ് ഓഡിയോസ്) സൗണ്ട് ഡിസൈൻ നിർവഹിക്കുമ്പോൾ, എം ആർ രാജകൃഷ്ണൻ സൗണ്ട് മിക്സിംഗ് കൈകാര്യം ചെയ്യുന്നു. മൾട്ടി-ലിംഗ്വൽ റിലീസിനൊരുങ്ങുന്ന ഓപ്പറേഷൻ ട്രാൽ, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തും. ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടാനുള്ള സാധ്യതകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
രജനികാന്ത് നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കൂലിയിലെ വിശേഷങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട മോണിക എന്ന ഗാനം ഇപ്പോൾ ട്രെൻഡിങ്ങായി തുടരുകയാണ്,. പൂജ ഹെഗ്‌ഡെയുടെ ഗ്ലാമറ്‌സ് ലുക്കിലുള്ള നൃത്ത ചുവടുകൾ കൊണ്ട് ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെ, ഗാനത്തിൻറെ ചിത്രീകരണ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം,. കനത്ത വെയിലിൽ ഏറെ സമയമെടുത്ത് ചിത്രീകരിച്ച ഗാനത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള വിഡിയോയും താരം പോസ്റ്റിലൂടെ പങ്കുവച്ചു. താരത്തിൻറെ കുറുപ്പ് ഇങ്ങനെ –
” മോണിക്കയോടുള്ള നിങ്ങളുടെ സ്നേഹത്തിനു നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമായതും ശാരീരികമായി ഏറെ കഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക. കടുത്ത ചൂടിൻ്റെയും വെയിലിൻറെയും വെല്ലുവിളികൾ വളരെ കൂടുതലായിരുന്നു,. ഒപ്പം ചൂട് കാറ്റും പൊടിയും,. ഗ്ലാമറ്‌സ് ലുക്കിലുള്ള ഗെറ്റപ്പിൽ എത്തിയത് കൊണ്ട് തന്നെ കോസ്സ്റ്റുമിന്റെ അളവും കുറവായിരുന്നു,. സൂര്യ പ്രകാശം നേരിട്ട് ചർമത്തിൽ ഏറ്റിരുന്നു. സൺ ക്രീം ഉപയോഗിച്ചെങ്കിലും എപ്പോഴും ഗ്ലാമറസായി കാണുന്നുവെന്ന് ഉറപ്പാക്കുന്നത് പ്രധാനമായിരുന്നു. തിയേറ്ററുകളിൽ ഇത് മനോഹരമായിരിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഷൂട്ടിംഗ് സമയത്തു എനിക്കൊപ്പം നിൽക്കുകയും ഊർജ്ജം നൽകുകയും ചെയ്ത നർത്തകർക്ക് പ്രത്യേക നന്ദി”.
ഗാനത്തിൽ പൂജ ഹെഗ്‌ഡെയുടെ ഗ്ലാമറ്‌സ് നൃത്ത ചുവടുകൾക്കൊപ്പം, മലയാളത്തിൻറെ പ്രിയ താരം സൗബിനും ഏറെ പ്രശംസത നേടിയിരുന്നു,.
തന്റെ 23-ാം പിറന്നാളിന് ആശംസകൾ നേർന്ന ആരാധകർക്ക് ഇൻസ്റ്റഗ്രാം പേജിലൂടെ നന്ദി അറിയിച്ചു നടി നന്ദന വർമ്മ,
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകരുടെ മുന്നിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നന്ദന വർമ്മ. ആദ്യ ചിത്രത്തിലൂടെ തന്നെ, അദ്വിതീയ പ്രകടനത്തോടെ നന്ദന പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
ശേഷം, ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി, തുടർന്ന് ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രം നന്ദനയെ വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു.
1983, മിലി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ, നന്ദന മലയാള സിനിമയിൽ തൻ്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സമൂഹ മധ്യത്തിൽ സജ്ജീവമായ നന്ദന വർമ്മ തൻറെ വിശേഷങ്ങൾ ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം (ജൂലൈ 14 ന്,) തൻ്റെ ഇരുപത്തി മൂന്നാം വയസ്സ് പൂർത്തിയാക്കിയ താരം, തനിക്ക് പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുളള പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ പങ്കുവെച്ചത്. സ്റ്റൈലിഷ് ലൂക്കിലുളള ചുവന്ന ടോപ്പും ജീൻസ് ഔട്ട്ഫിറ്റും അണിഞ്ഞുള്ള താരത്തിൻ്റെ റീലും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുധൻ : – സൗരയൂഥത്തിലെ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ് ബുധൻ. ചെറുതും ചൂടുള്ളതുമായ ഈ ഗ്രഹം ഭൂമിയിൽ നിന്നുള്ളവർക്കു telescope വഴിയും space mission മാർഗ്ഗവും മാത്രമേ കാണാൻ കഴിയുകയുള്ളു. ബുധൻ സൂര്യനെ ഏകദേശം 88 ദിവസത്തിൽ ഒരിക്കൽ ചുറ്റിവരുന്നു. അതുകൊണ്ടാണ് ഈ ഗ്രഹത്തെ സന്ധ്യയിലോ പുലരി സമയത്തോ മാത്രം കുറച്ച് നിമിഷങ്ങൾ മാത്രമായി കാണാനാകുന്നത്. ബുധന്റെ വലിപ്പം ഭൂമിയുടെ മൂന്നിലൊന്നു പോലുമില്ല. മാത്രമല്ല ഈ ഗ്രഹത്തിന്റെ അന്തരീക്ഷം വളരെ അസന്തുലിതമാണ്, അതായത് പകലിൽ താപനില 430°C വരെ കൂടുകയും രാത്രിയിൽ -180°C വരെ കുറയുകയും ചെയ്യുന്നു. അതിനാൽ കാലാവസ്ഥയോ കാലചക്രമോ ഈ ഗ്രഹത്തിന് ഇല്ല. മാത്രമല്ല രാത്രിയുടെയും പകലിന്റെയും വ്യത്യാസം ബുധനിൽ വളരെ കൂടുതലാണ്,. NASAയുടെ Mariner 10 എന്ന ദൗത്യമാണ് ആദ്യം ബുധന്റെ ഘടനകൾ നിരീക്ഷിച്ചത്. തുടർന്ന് MESSENGER ദൗത്യത്തിലൂടെ ബുധന്റെ നിരവധി ഫോട്ടോകളും ശാസ്ത്രീയ വിവരങ്ങളും ഭൂമിയിലെ ശാസ്ത്രജ്ഞർക്കു അറിയാൻ സാധിച്ചു. താപ നിലയിലുള്ള വ്യത്യാസങ്ങൾ കാരണം ഭാവിയിലെ മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്നു കരുതുന്ന ഗ്രഹമാണ് ബുധൻ. എന്നിരുന്നാലും, അതിന്റെ അതിശയകരമായ ഘടനയും സൂര്യനോട് അടുത്ത് കാണപ്പെടുന്നതുമായ കാരണം, ബുധൻ ശാസ്ത്രലോകത്തിന് ഒരു ശാസ്ത്രീയ അത്ഭുതമായി തുടരുന്നു.
ശുക്രൻ : – സൗരയുഥത്തിലെ രണ്ടാമത്തേതും, ഭൂമിക്ക് ഏറ്റവും സമീപമുള്ള ഗ്രഹവുമാണ് ശുക്രൻ. വലിപ്പത്തിലും ഘടനയിലും ഭൂമിയുമായി വളരെയധികം സാമ്യമുള്ളതിനാൽ, ശുക്രനെ പലപ്പോഴും ഭൂമിയുടെ സഹോദര ഗ്രഹം എന്നു വിളിക്കുന്നു. എന്നാൽ, ശുക്രന്റെ അന്തരീക്ഷം മുഴുവനും കനത്ത കാർബൺഡൈ ഓക്‌സൈഡാണ്. അതിനൊപ്പം ഉയർന്ന സമ്മർദ്ദവും, ശരാശരി താപനില 465 ഡിഗ്രി സെൽഷ്യസ് വരെ ചൂടുമുണ്ട്. ഇത് മറ്റു ഗ്രഹങ്ങളേക്കാൾ ഉയർന്നതാണ്, സൂര്യനോട് അടുത്ത ബുധനെക്കാളും ചൂട് കൂടുതലാണ് ശുക്രന് ! ശുക്രന്റെ വാതകമേഘങ്ങളിൽ സൽഫ്യൂറിക് ആസിഡ് പൊടി രൂപത്തിൽ അടങ്ങിയിരിക്കുന്നു, അതിനാൽ രാത്രികാലത്ത് വെളിച്ചം മിന്നുന്ന നക്ഷത്രം പോലെ നമുക്ക് കാണാം. ശുക്രൻ സൂര്യനെ ഒരു തവണ വലം വയ്ക്കാൻ ഭൂമിയിലെ 243 ദിവസം വേണം, മാത്രമല്ല ശുക്രൻ, ഭൂമിയുടെ വിപരീതമാണ് ഭ്രമണം ചെയ്യുന്നത്. ജീവൻ നിലനിൽക്കാൻ അനുകൂലമല്ലെങ്കിലും, ശാസ്ത്രീയ ഗവേഷണത്തിന് വലിയ സാധ്യതകളുള്ള ഒരു അത്ഭുതഗ്രഹമാണ് ശുക്രൻ.
ഭൂമി : – സൗരയുഥത്തിലെ മൂന്നാമത്തെ ഗ്രഹമായ ഭൂമിയാണ് നമുക്ക് ഇപ്പോഴുള്ള ഏക ജീവവാസ ഗ്രഹം. ജലം, വാതക സന്തുലില, താപനില, ഇവയുടെ കൃത്യമായ ക്രമീകരണം കാരണമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ കഴിയുന്നത്. ഭൂമിയുടെ ശരാശരി താപനില ഏകദേശം 15°C ആണ്. അതിലൂടെ വിവിധ ജീവജാലങ്ങൾ വളരുകയും വികസിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലം 70% ജലമാണ്. അതിനാൽ തന്നെ ഭൂമിയെ നീല ഗ്രഹം എന്നറിയപ്പെടുന്നു. ഓസോൺ പാളി എന്ന ആവരണം കൊണ്ട് ഭൂമിയെ സൂര്യനിൽ നിന്നുള്ള ഹാനികരമായ കിരണങ്ങളിൽ നിന്ന് രക്ഷിക്കുന്നു. ഒരു തവണ സ്വയം ഭ്രമണം ചെയ്യാൻ ഭൂമി 24 മണിക്കൂർ സമയമെടുക്കുന്നു. 365.25 ദിവസ്സം കൊണ്ടാണ് സൂര്യനെ ഒരു തവണ ഭൂമി ഭ്രമണം ചെയ്യുന്നത്. ഭൂമിയുടെ ഏക ഉപഗ്രഹം ചന്ദ്രൻ ആണ്. നാം ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഇന്ന് നിലനിൽക്കുന്നത് ഭൂമിയിലാണ്.
ചൊവ്വ : – ചൊവ്വ സൗരയുഥത്തിലെ നാലാമത്തെ ഗ്രഹമാണ്. അതിന്റെ ചുവന്ന നിറം കാരണം ചുവന്ന ഗ്രഹം എന്നും, പുരാതന സംസ്കാരങ്ങളിൽ “യുദ്ധദേവന്റെ ഗ്രഹം” എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലം ഇരുമ്പ് ഓക്സൈഡ് അടങ്ങിയിരിക്കുന്നതിനാലാണ് ചൊവ്വയ്ക്ക് ചുവന്ന നിറം ലഭിച്ചത്. ഭൂമിയേക്കാൾ തണുത്ത അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. ശരാശരി താപനില ഏകദേശം -60 ഡിഗ്രി സെൽഷ്യസ് ആയി കണക്കാക്കുന്നു. അന്തരീക്ഷം പ്രധാനമായും കാർബൺഡൈ ഓക്‌സൈഡ് ആണ്. മാത്രമല്ല ഈ ഗ്രഹത്തിൽ ഓക്സിജൻ വളരെ കുറവാണ്. എന്നാൽ ഇപ്പോൾ മരുഭൂമികളായി കാണപ്പെടുന്ന ചൊവ്വയുടെ ഉള്ളിൽ ഒരു കാലത്ത് ജലത്തിന്റെ സാനിധ്യം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. NASAയുടെ റൊവറുകൾ പോലുള്ള ദൗത്യങ്ങൾ വഴി ചൊവ്വയെ കുറിച്ചുള്ള അനേകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. “Perseverance” എന്ന റോവർ ഇപ്പോഴും പുതിയ തെളിവുകൾ തേടി ചൊവ്വയുടെ ഉപരിതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യർ ഭാവിയിൽ ഭൂമിയിൽ നിന്നും മാറി താമസിക്കാൻ ശ്രമിക്കുന്ന ആദ്യ ഗ്രഹം ചൊവ്വ ആയേക്കും. അതിനായി വലിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും ചൊവ്വയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ജീവന്റെ അടിസ്ഥാനചിഹ്നങ്ങൾ തേടുന്ന ഈ കുതിപ്പ്, ചൊവ്വയെ മനുഷ്യരാശിയുടെ അടുത്ത വസതിസ്ഥലമാക്കാനും സാധ്യതയുണ്ട്.
Saturn
വ്യാഴം : – വ്യാഴം സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. ഇത് ഭൂമിയുടെ വലിപ്പത്തിന്റെ 11 ഇരട്ടി വലുതാണ്. അതിനാൽ തന്നെ വ്യാഴത്തെ ഗ്രഹരാജാവ് എന്നും വിളിക്കപ്പെടുന്നു. പ്രധാനമായും ഹൈഡ്രജനും ഹീലിയവും കൊണ്ട് നിറഞ്ഞിരിക്കുന്ന വ്യാഴം ഒരു വാതകഗ്രഹമാണ്. വ്യാഴത്തിന് ഖരമായ ഒരു ഉപരിതലം ഇല്ല. വ്യാഴം വളരെ വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണ്. ഒരു തവണ വ്യാഴത്തിന് സ്വയം ഭ്രമണം ചെയ്യാൻ ഭൂമിയിലെ 10 മണിക്കൂർ മാത്രമേ ആവശ്യമുള്ളു. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന റെഡ് സ്‌പോട്ട് ഒരു ഭീകരമായ ചുഴലിക്കാറ്റാണ്. നൂറുകണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന അതിശക്തമായ ചുഴലിക്കാറ്റ്. 90-ലധികം പ്രകൃതിദത്ത ഉപഗ്രഹങ്ങൾ വ്യാഴത്തിനുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് Io, Europa, Ganymede, Calisto എന്നിവ. Europa യുടെ ഉപരിതലത്തിനടിയിൽ ദ്രാവക ജലമുണ്ടെന്ന സൂചനകൾ ശാസ്ത്രലോകത്തിനുണ്ട്. നമ്മുടെ ഭൂമിയെ തകർക്കാൻ ശക്തിയുള്ള ഭയാനക വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ഡിഫെൻസായി വ്യാഴം പ്രവർത്തിക്കുകയും ചെയ്യുന്നു. വ്യാഴത്തിന്റെ ശക്തിയേറിയ ഭൗതികാകർഷണം, മറ്റു വസ്തുക്കളെ അടുപ്പിച്ച് നശിപ്പിച്ചു കളയുന്നു.
ശനി : – ശനി സൗരയുഥത്തിലെ ആറാമത്തെ ഗ്രഹവും, വ്യാഴത്തിനു ശേഷം ഏറ്റവും വലിയ ഗ്രഹവുമാണ്. ഇതിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത അതിനെ ചുറ്റിയുള്ള അനേകം വലയങ്ങൾ ആണ്. മനോഹരമായി കാണപ്പെടുന്ന ഈ വലയങ്ങൾ, ഭംഗിയിലും ശാസ്ത്രീയതയിലും സമാനതകളില്ലാത്തവയാണ്. ശനിയിൽ പ്രധാനമായും ഹൈഡ്രജൻ ഹീലിയം എന്നീ വാതകങ്ങൾ ഉൾപ്പെട്ടതാണ്. ഭൂമിയേക്കാൾ 9.5 ഇരട്ടി വലിപ്പമുള്ളതും ഭ്രമണവേഗത വളരെ കൂടുതലുമാണ്. ഒരു തവണ ശനിക്ക് സ്വയം ഭ്രമണം ചെയ്യാൻ ഏതാണ്ട് ഭൂമിയിലെ 10.7 മണിക്കൂർ മാത്രമാണ് ആവശ്യം. എന്നാൽ, ശനിയ്ക്ക് ഒരു തവണ സൂര്യനെ ചുറ്റി വരാൻ ഭൂമിയുലെ 29 വർഷങ്ങൾ വേണം. ശനിയെ ചുറ്റി 80-ൽ കൂടുതൽ പ്രകൃതിദത്ത ഉപഗ്രഹങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് Titan ആണ്. അത് സാന്ദ്രമായ അന്തരീക്ഷം ഉള്ള ഒരു അപൂർവ ഉപഗ്രഹമാണ്. NASAയുടെ Cassini Mission, -ശനിയുടെ റിംഗുകൾ, അന്തരീക്ഷം, ഉപഗ്രഹങ്ങൾ എന്നിവയെ കുറിച്ചു ധാരാളം വിവരങ്ങൾ ശേഖരിച്ചുട്ടുണ്ട്. നമ്മുടെ സൗരയൂഥത്തിൽ അത്യന്തം മനോഹരമായി കാണപ്പെടുന്ന ഏക ഗ്രഹമാണ് ശനി.
യുറാനസ് : – യുറാനസ് സൗരയുഥത്തിലെ ഏഴാമത്തെ ഗ്രഹമാണ്. ആകാശത്തിലെ നേരിയ നീല പ്രകാശമുള്ള ഒരു നക്ഷത്രം പോലെ ദൃശ്യമായിരുന്ന യുറാനസിനെ 1781-ൽ William Herschel എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ആദ്യമായി ഇതൊരു ഗ്രഹമായി തിരിച്ചറിഞ്ഞത്. മഞ്ഞു കൊണ്ട് മൂടപ്പെട്ട ഗ്രഹമാണ് യുറാനസ്. പ്രധാനമായും ഹൈഡ്രജൻ, ഹീലിയം, മിഥെയിൻ മുതലായ വാതകങ്ങൾ യുറാനസ്സിൽ കാണപ്പെടുന്നു. യുറാനസിന്റെ ഏറ്റവും കൗതുകകരമായ സവിശേഷത അതിന്റെ ഭ്രമണദിശയാണ്. ബാക്കിയുള്ള എല്ലാ ഗ്രഹങ്ങളും ലംബമായ ഭ്രമണ ദിശയിൽ ചുറ്റുമ്പോൾ, യുറാനസ് അതിന്റെ വലയം പോലെ കുത്തനെ ചുറ്റുന്നു. ഇതാണ് യുറാനസ്സിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമാക്കുന്നത്. യുറാനസിന്റെ താപനില ഏകദേശം -224°C വരെ കുറയുന്നു. ഇത് സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹമാണ്. യുറാനസിന് 13 പ്രകൃതിദത്ത വലയങ്ങളുണ്ട്. അവ പുറമേനിന്നും കാണാൻ ബുദ്ധിമുട്ടാണ്. പക്ഷേ അവ ശാസ്ത്രീയമായി അതിശയകരങ്ങളാണ്. 27 ഉപഗ്രഹങ്ങൾ ഉള്ള യുറാനസിൽ ഏറ്റവും വലിയവയാണ് Titania, Oberon, Umbriel, Ariel എന്നിവ. NASAയുടെ Voyager 2 ആണ് ഇതുവരെ ഏറ്റവും അടുത്ത് നിന്നും ഈ ഗ്രഹം സന്ദർശിച്ചത്. അതിന്റെ വ്യത്യസ്തമായ ഭ്രമണരീതിയും തണുപ്പും ശാസ്ത്രലോകത്തിന് ഇന്നും ഒരു രഹസ്യമാണ്.
നെപ്ട്യൂൺ : – നെപ്ട്യൂൺ സൗരയുഥത്തിലെ എട്ടാമത്തെയും ഏറ്റവും അവസാനത്തെയും ഗ്രഹമാണ്. ഇത് ഒരു ഐസ് ജയന്റ് വിഭാഗത്തിൽപ്പെടുന്നു. പ്രധാനമായും ഹൈഡ്രജൻ, ഹീലിയം, മിഥെയ്ൻ എന്നീ വാതകങ്ങൾ കൊണ്ടാണ് നിറഞ്ഞതാണ് നെപ്ട്യൂൺ. മിഥെയ്ൻ വാതകമാണ് നെപ്ട്യൂണിന് അതിന്റെ ആഴമേറിയ നീല നിറം നൽകുന്നത്. 1846-ൽ ജ്യോതിശാസ്ത്ര കണക്കുകൾ അടിസ്ഥാനമാക്കി കണ്ടെത്തിയ ആദ്യ ഗ്രഹം എന്ന വിശേഷണവുമുണ്ട് നെപ്ട്യൂണിന്. അതിന്റെ ദൂരം കാരണം ഭൂമിയിൽ നിന്ന് അതിന്റെ വ്യത്യാസങ്ങൾ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ NASAയുടെ Voyager 2 ദൗത്യമാണ് നെപ്ട്യൂണിനെ അടുത്ത് പഠിക്കാൻ അവസരം നൽകിയതിൽ പ്രധാന പങ്ക് വഹിച്ചത്. നെപ്ട്യൂണിൽ വളരെ ശക്തമായ കാറ്റുകളുണ്ട്. മണിക്കൂറിൽ 2,000 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്നു. ഇത് സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ കാറ്റായാണ് കണക്കാക്കുന്നത്. നെപ്ട്യൂൺന് 14 പ്രകൃതിദത്ത ഉപഗ്രഹങ്ങളുണ്ട്, അതിൽ Triton എന്ന ഉപഗ്രഹമാണ് ഏറ്റവും വലുപ്പമേറിയത്. സൂര്യനിൽ നിന്ന് വളരെ അകലെ ആയതിനാൽ നെപ്റ്റ്യൂണിന് സൂര്യനെ ഒരു തവണ ഭ്രമണം പൂർത്തിയാക്കാൻ ഭൂമിയിലെ 165 വർഷങ്ങൾ വേണം. നെപ്ട്യൂണിൽ ശരാശരി താപനില 214°C വരെ കുറയുന്നതായി കണക്കാക്കപ്പെടുന്നു.
പ്ലൂട്ടോ : – പ്ലൂട്ടോ ഒരു കാലത്ത് സൗരയുഥത്തിലെ ഒൻപതാമത്തെ ഗ്രഹമായി അറിയപ്പെട്ടിരുന്നു. 1930-ൽ ക്ലൈഡ് ടോംബോ ആണ് പ്ലൂട്ടോയെ കണ്ടെത്തിയത്. പല വർഷങ്ങളായി ഗ്രഹമായിരുന്ന പ്ലൂട്ടോയെ 2006-ൽ International Astronomical Union -പ്ലൂട്ടോ ഒരു ഗ്രഹമല്ല എന്ന് പ്രഖ്യാപിച്ച്, ബഹുഗ്രഹം എന്ന ശ്രേണിയിൽ പുനർനിർവചിച്ചു. പ്ലൂട്ടോ പാറകളും വാതകങ്ങളും കൊണ്ട് നിറഞ്ഞ ഗ്രഹമാണ്. ഇതിന്റെ ഉപരിതലത്തിൽ നൈട്രജൻ, മീഥെയ്ൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ ഐസ് രൂപത്തിൽ കാണപ്പെടുന്നു. പ്ലൂട്ടോയുടെ ശരാശരി താപനില -230°C ആണ്. 2015-ൽ NASAയുടെ New Horizons ദൗത്യമാണ് പ്ലൂട്ടോയുടെ ഏറ്റവും കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. പ്ലൂട്ടോ ഗ്രഹമല്ലെങ്കിലും, അതിന്റെ ഭൗതിക ഘടനയും ആകർഷണശക്തിയും ശാസ്ത്രലോകത്തിന് ഇന്നും അതിശയകരമാണ്.
കുട്ടി മറിയത്തെ പിന്നിലിരുത്തി പാരീസ് നഗരം ചുറ്റിക്കറങ്ങി നടൻ ദുൽഖർ സൽമാൻ. മകൾക്കൊപ്പം പാരീസിൽ നിന്നുള്ള പുത്തൻ വീഡിയോ, തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദുൽഖർ ആരാധകർക്ക് പങ്കുവെച്ചത്.
അൾട്രാ വയലറ്റ് ബ്രാൻഡിന്റെ ഏറ്റവും പുതിയ, എഫ് എഴുപത്തി ഏഴ് മോഡൽ ഇലക്ട്രിക് മോട്ടോർ ബൈക്കിലാണ് ഇരുവരും സഞ്ചരിക്കുന്നത്. മകൾക്കൊപ്പം പാരീസിൻറെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടുള്ള ബൈക്ക് യാത്ര മറക്കാൻ സാധിക്കില്ലെന്നും താരം പോസ്റ്റിലൂടെ കുറിച്ചു.
എട്ടു വയസ്സുകാരിയായ മറിയം അമീറ സൽമാൻ, അച്ഛനെപ്പോലെ സ്മാർട്ട് ആണെന്നാണ് ആരാധകരുടെ കമൻറ്. ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ലോക, എന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാൻ പാരീസിൽ എത്തിയതാണ് താരം. ലക്കി ഭാസ്കറാണ് ദുൽഖർ സൽമാൻറെ അവസാനം പുറത്തിറങ്ങിയ ചിത്രം.
അരണയെ കുറിച്ചുള്ള പേടിയും സംശയങ്ങളും മനുഷ്യ മനസ്സിൽ പുരാതനകാലം മുതലേ നിലനിൽക്കുന്നവയാണ്. അരണ കടിച്ചാൽ മരിക്കുമോ എന്ന ചോദ്യത്തിന് ഒരുതരം പേടി ചേർന്ന ആകാംക്ഷയാണ് പൊതുജനതയിൽ കാണപ്പെടുന്നത്.
അരണകൾ, ശലഭങ്ങളുടേയും തുമ്പികളുടേയും കുടുംബത്തിൽപെടുന്ന ജീവിവർഗ്ഗമാണ്. ഇവ രണ്ടടിയുള്ള വിഷദന്തങ്ങളിലൂടെ ഇരയെ കടിച്ച് അതിൽ വിഷം കുത്തിവെക്കുന്നു. എന്നാൽ, ഈ വിഷം ചെറുജീവികളെ തളർത്താനായിയാണ് ഉപയോഗിക്കുന്നത്. ഇവ മനുഷ്യ ശരീരത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് വളരെ അപൂർവമാണ്.
ഇന്ത്യയിൽ കാണപ്പെടുന്ന ഭൂരിഭാഗം അരണകളിൽ നിന്നും കടി ഏറ്റാൽ ചുവന്ന നിറത്തിൽ ചെറിയ വേദനയും ചൊറിച്ചിലും മാത്രമാകും ഉണ്ടാക്കുക. ചില ആളുകളിൽ അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്, പക്ഷേ മരണം സംഭവിക്കുന്നത് വളരെ അപൂർവമാണ്. അരണയെ കുറിച്ചുള്ള ഭയങ്ങൾക്ക് ശാസ്ത്രീയമായ പ്രസക്തിയില്ല എന്നതാണ് വസ്തുത.
അരണ കടിയേറ്റാൽ കടിയേറ്റ സ്ഥലം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഐസ് ഉപയോഗിക്കുക.ശ്വാസം മുട്ടൽ, ചോർച്ച, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തുക.
ഡിജി പിൻ എന്നത് രാജ്യത്ത് പുതുതായി അവതരിപ്പിച്ച ഒരു പത്തക്ക ആൽഫാ ന്യൂമെറിക് ജിയോ കോഡ് സംവിധാനമാണ്. ഇത് രാജ്യത്തെ ചെറിയ ഗ്രിഡുകളായി വിഭജിക്കുകയും അക്ഷാംശ രേഖാംശങ്ങളിൽ നിന്ന് കൃത്യമായ സ്ഥലത്തിന്റെ വിവരങ്ങൾ നൽകുകയും ചെയ്യുന്നു,. നിലവിലുള്ള വ്യക്തമല്ലാത്തതോ, പൊരുത്തമില്ലാത്തതോ ആയ ഉൾ ഗ്രാമീണ വാസസ്ഥലങ്ങളുടെ വിലാസങ്ങളിൽ കൃത്യമായ സ്ഥലങ്ങൾ തിരിച്ചറിയാൻ ഇവ സഹായിക്കും. ഐഐറ്റി ഹൈഡ്രാബാദിന്റെയും ഐഎസ്ആർഒ യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെയും പിന്തുണയോടെ വികസിപ്പിച്ചെടുത്തതാണ് ഈ പുതിയ സംവിധാനം.
ഡിജി പിൻ എന്നത് നിലവിലുള്ള പോസ്റ്റൽ പിൻ കോഡിന്റെ ഒരു പകരക്കാരനായല്ല. 1972 മുതൽ ഉപയോഗത്തിലുള്ള പരമ്പരാഗത പിൻ കോഡ് ഔദ്യോഗിക തപാൽ തിരിച്ചറിയൽ സംവിധാനമായി തുടരും. എന്നാൽ ഡിജി പിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ പോസ്റ്റൽ മേഖല ഡിജിറ്റലായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഒരു പ്രധാന മാപ്പിംഗ് സംവിധാനത്തിലൂടെ നിലവിൽ രണ്ടു ലക്ഷത്തിലധികം പിൻ കോഡുകൾ പരിഷ്കരിക്കുകയും ഡിജിപിന്നിലേക്ക് പോസ്റ്റൽ മേഖല ജിയോടാഗ് ചെയ്യുകയും ചെയ്തു കഴിഞ്ഞു.
ഡിജി പിൻ നാലു മീറ്റർ വിസ്‌തൃതിയിലുള്ള ഒരു പ്രത്യേക സ്ഥാനം കൃത്യമായി ചൂണ്ടിക്കാണിക്കാൻ സഹായിക്കുമ്പോൾ, പിൻ കോഡ് വിശാലമായ ഒരു തപാൽ മേഖലയെ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. കൊറിയർ ഡെലിവറി മേഖലയിലും കോമേഷ്യയിൽ ബിസിനസുകാർക്കും ഈ ഓപ്പൺ സോഴ്‌സ് സംയോജനം ഏറെ പ്രയോജനം ചെയ്യും. ഇന്ത്യയിൽ ശക്തമായ ഒരു ഡിജിറ്റൽ വിലാസ വിപ്ലവമാണ് ഡിജി പിൻ എന്നതിലൂടെ കടന്നു വരാൻ പോകുന്നത്,.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ബാംഗളൂർ പ്രവർത്തിച്ചു വരുന്ന മലയാളം വാർത്താ വിഭാഗം, വാർത്താ അവതാരകരെ തേടുന്നു. ക്യാമറയ്ക്കു മുന്നിൽ അതിമനോഹരമായ വാർത്താ അവതരണ ശേഷി നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ നിങ്ങൾക്കും അപേക്ഷിക്കാം.
മൂന്ന് മിനിറ്റിൽ താഴെയുള്ള നിങ്ങളുടെ വാർത്ത അവതരണ ശൈലി കാഴ്ചവയ്ക്കുന്ന വീഡിയോ ചുവടെയുള്ള ഇമെയിൽ വിലാസത്തിൽ അയക്കുക.
Nokia's collapse, corruption and mistakes hastened its end.
നോകിയ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളിൽ ഒന്നായിരുന്നു. 1990-കൾ മുതൽ 2000-കളുടെ ആദ്യ പകുതി വരെ മൊബൈൽ ഫോണുകളുടെ വിപണിയിൽ നോകിയ രാജകീയമായി തിളങ്ങുകയായിരുന്നു. സിമ്പിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം, ശക്തമായ ഹാർഡ്‌വെയർ, മികച്ച ബാറ്ററി ലൈഫ് – തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് നോകിയ ഉപയോഗക്കാർക്ക് പ്രിയപ്പെട്ട ബ്രാൻഡായി മാറി. പക്ഷേ, 2010-കളിലേക്കെത്തിയപ്പോൾ നോകിയയുടെ മൊബൈൽ ഫോണുകളുടെ വിപണിയിയിലെ ആധികാര്യം കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്തു.
1865-ൽ റബ്ബർ, കേബിളുകൾ, വൈദ്യുതി ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലൂടെ തുടക്കം കുറിച്ച ഫിൻലാൻഡ് ആസ്ഥാനമായ കമ്പനിയാണ് നോക്കിയ,. 1980 കഴിഞ്ഞതോടെ ടെലി കമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് നോക്കിയ ശ്രദ്ധ കേന്ദ്രീകരിച്ചു. മൊബൈൽ നിർമ്മാണ രംഗത്തെ ലോക രാജാവായിരുന്നു നോക്കിയ. നോക്കിയ 1100, നോക്കിയ 3310, നോക്കിയ എൻ -സീരിസ്, നോക്കിയ ഇ -സീരിസ് തുടങ്ങിയ മോഡലുകൾ വിപണിയിൽ ഏറെ ശ്രദ്ധ നേടി. ആകർഷക ഗെയിമുകളും ദൃഢമായ ബിൽഡ് ക്വാളിറ്റിയിലൂടെയും ഉയർന്ന ശേഷിയുള്ള ബാറ്ററിയിലൂടെയും നോകിയ വിപണിയിൽ മുന്നേറി,.
2007-ൽ, ഷെയർ മാർക്കെറ്റിൽ 50% നോകിയ മൊബൈൽ കൈവശം വെച്ചിരുന്നു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഇതെല്ലം തകർന്നടിയുകയായിരുന്നു. ആഗോള സ്മാർട്ട്ഫോണുകളുടെ വിപ്ലവം തിരിച്ചറിയാൻ സാധിക്കാത്തത് നോക്കിയയുടെ പതനത്തിനു പ്രധാന കാരണമായി മാറി,. 2007-ന്റെ തുടക്കത്തിൽ ആപ്പിൾ അവവരുടെ ആദ്യ സ്മാർട്ട് ഫോണായ ഐഫോൺ പുറത്തിറക്കി. ഇത് മൊബൈൽ ഫോൺ വിപണിയിൽ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.
ടച്ച് സ്‌ക്രീൻ, മികച്ച ആപ്ലിക്കേഷൻസ്, മികച്ച ഇന്റർനെറ്റ് ബ്രൗസിംഗ് സേവനം എന്നിവ വിപണിയിൽ ശ്രദ്ധ നേടി,. പക്ഷേ, നോകിയ ഈ മാറ്റം തിരിച്ചറിയാൻ വൈകി. സിംബിയൻ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നോകിയ കുടുങ്ങിക്കിടന്നു. ശേഷം, 2008-ൽ ആൻഡ്രോയിഡ് വിപണിയിലെത്തിയപ്പോൾ, അതിന്റെ ഓപ്പൺ സോഴ്‌സ് സംവിധാനവും ഡവലപ്പർമാർക്ക് നൽകുന്ന സൗകര്യങ്ങളും സ്മാർട്ട്‌ഫോൺ വിപണിയെ മാറ്റിമറിച്ചു. നോകിയയുടെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റമായ സിംബിയൻ, ആപ്പിളിന്റെയും ആൻഡ്രോയിഡിന്റെയും മികച്ച സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നിലായിരുന്നു.
2010-ൽ, ഗൂഗിൾ ആൻഡ്രോയിഡ് അവതരിപ്പിച്ചതോടെ ഒട്ടുമിക്ക മൊബൈൽ നിർമാതാക്കളും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വീകരിച്ചു. ഈ സമയം നോകിയക്ക് സിംബിയൻ അപ്ലിക്കേഷൻ മാർക്കറ്റ് വികസിപ്പിക്കാൻ കഴിയാത്തതു കൊണ്ടു, ഉപയോക്താക്കൾ ഐഫോൺ-ആൻഡ്രോയിഡ് ഫോണുകളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായി,. 2011-ൽ, സിംബിയൻ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാൻ നോകിയ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷയെ തകിടം മറിച്ചുള്ള, ആൻഡ്രോയിന്റെയും iOS-ന്റെയും വിപണിയിലെ മുന്നേറ്റം വിൻഡോസ് ഫോൺ അത്രമേൽ പ്രശസ്തമാക്കാൻ നോകിയയ്ക്കു സാധിച്ചില്ല.
ഇതേ സമയം ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിലൂടെ സാംസങ്, സോണി, മോട്ടറോള തുടങ്ങിയ കമ്പനികൾ വിപണി പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. നോകിയ ആൻഡ്രോയിഡ് സ്വീകരിക്കാത്തത് കമ്പനിയുടെ ഏറ്റവും വലിയ പിഴവായി കണക്കാക്കപ്പെട്ടു. ഒപ്പം വിലക്കുറവുള്ള സ്മാർട്ട് ഫോൺ മോഡലുകൾ നൽകുന്നതിലും നോക്കിയ പരാജയപ്പെട്ടു,. മാറി മറിഞ്ഞ ടെക്നോളോജികളെയും ട്രെൻഡുകളെയും മനസ്സിലാക്കാനാവാതെ പഴയ രീതിയിൽ തുടരുകയായിരുന്ന നോക്കിയ, തങ്ങളുടെ ഉപഭോക്താക്കളെ മനസിലാക്കാതെ വന്നു,. നോകിയയുടെ ബട്ടൺ ഫോണുകൾ നിലവാരത്തിൽ മികച്ചതായിരുന്നു എങ്കിലും, ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകാൻ അത് പര്യാപ്തമല്ലായിരുന്നു.
7.2 ബില്യൺ ഡോളർ നൽകി 2013-ൽ, മൈക്രോസോഫ്റ്റ് നോകിയയുടെ മൊബൈൽ ഡിവിഷൻ സ്വന്തമാക്കി,. ശേഷം നോക്കിയ മോഡലുകൾ, ലൂമിയ എന്ന പേരിൽ മൈക്രോസോഫ്റ്റ് ലൂമിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു. എന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ ലൂമിയ സ്മാർട്ട് ഫോണുകൾ പരാജയപ്പെട്ടതോടെ 2016-ൽ മൈക്രോസോഫ്റ്റ് ലൂമിയ, സ്മാർട്ട് ഫോണുകളുടെ നിർമ്മാണം അവസാനിപ്പിച്ചു,. ഫിൻലാൻഡിൽ പ്രവർത്തിക്കുന്ന എച് എം ടി ഗ്ലോബൽ എന്ന കമ്പനി 2017-ൽ നോകിയയുടെ ബ്രാൻഡ് ഉപയോഗിച്ച് നോകിയ 6, നോകിയ 7 പ്ലസ്, നോകിയ 8 – എന്നീ ആൻഡ്രോയിഡ് ഫോണുകൾ പുറത്തിറക്കി. പക്ഷേ, സാംസങ്, ആപ്പിൾ, ഷിഅയോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളുടെ ശക്തമായ മത്സരം കാരണം ഈ മോഡലുകളും ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു,.